ലൈംഗിക വൈകൃതങ്ങൾക്കും സന്തോഷത്തിനും തടസ്സം നിൽക്കുമെന്ന ഭയത്താൽ സ്വന്തം മാതാപിതാക്കളെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ വീട്ടമ്മയെക്കുറിച്ചുള്ള വാർത്ത ഞെട്ടലോടെയാണ് നാം കേട്ടത്. നടന്നത് അമേരിക്കയിലോ യൂറോപ്പിലോ ഒന്നുമല്ല നമ്മുടെ കേരളത്തിൽ. അത്തരമൊരു മനോനിലയിലേക്ക് അവരെ എത്തിച്ചത് എന്താണ് എന്ന് അന്വേഷണ സംഘം ഇനിയും പുറത്തു വിട്ടിട്ടില്ല. എങ്കിലും മനുഷ്യന്റെ സ്വാഭാവികമായ ലൈംഗിക തൃഷ്ണയിൽ നിന്ന് അവനെ വൈകൃതങ്ങളിലേക്ക് നയിക്കണമെങ്കിൽ എന്തെങ്കിലും പശ്ചാത്തലം അതിനുണ്ടാവാം. ലോകത്തെ ഒട്ടുമിക്ക ആളുകളിലും 'പോർണോഗ്രാഫി' എന്ന 'കലാരൂപമാണ്' അതിൽ പ്രധാന പങ്കു വഹിക്കുന്നത്.
അമേരിക്കൻ ബിസിനസ് ന്യൂസ് ചാനലായ CNBC യുടെ റിപ്പോർട്ട് പ്രകാരം ഏതാണ്ട് 13 ബില്യൺ ഡോളറാണ് (ഏകദേശം 87000 കോടി രൂപ) ഓരോ വർഷവും പോർണോഗ്രാഫിയിലൂടെ കിട്ടി കൊണ്ടിരിക്കുന്നത്. ഓരോ 39 മിനിറ്റിലും ഒരു വീഡിയോ നിർമിക്കപ്പെടുന്നുണ്ട്. ആമസോണും ട്വിറ്ററും ചേർന്നുള്ള സന്ദർശകരുടെ എണ്ണത്തേക്കാൾ പതിന്മടങ്ങാണ് പോർണോഗ്രാഫി സൈറ്റുകളുടെ സന്ദർശന നിരക്ക്. ഇന്റർനെറ്റിന്റെ 12% ഉള്ളടക്കവും പോർണോഗ്രാഫിയാണ്. അതിന്റെ മൊത്തം ആസ്തി ഏതാണ്ട് 97 ബില്യൺ ഡോളർ വരും. അതായത് 4.8 ബില്യൺ ആളുകൾക്ക് ഒരു ദിവസത്തെ ആഹാരം നൽകാൻ കഴിയുന്ന സംഖ്യ. ചുരുക്കത്തിൽ ലോകത്തെ നിയന്ത്രിക്കാൻ പോന്ന കച്ചവടമാണത്. ലോകത്തുള്ള മഹാഭൂരിപക്ഷം മനുഷ്യരെയും ഉപഭോക്താക്കളാക്കി മാറ്റിയ ബിസിനസ്.
അമേരിക്കൻ സോഷ്യോളജിസ്റ്റും പ്രമുഖ ആന്റി പോർണോഗ്രാഫി ആക്റ്റിവിസ്റ്റുമായ ഗെയിൽ ഡൈൻസിന്റെ പഠനത്തിൽ പോർണോഗ്രാഫി പുരുഷന്റെ ലൈംഗിക കാഴ്ചപ്പാടുകളെ സ്വാധീനിക്കുകയും അതിനെ വികൃതമാക്കുകയും ചെയ്യുന്നു. സ്ത്രീയോടുള്ള സമീപനത്തിലും ബന്ധങ്ങളിലും മാറ്റം വരുത്തുന്നു. അവരുടെ അഭിപ്രായത്തിൽ ഏതാണ്ട് 12 വയസ്സുള്ളപ്പോൾ തന്നെ കുട്ടികൾ പോർണോഗ്രാഫിയിൽ അകപ്പെടുകയും അവന്റെ ലൈംഗികമായ കാഴ്ചപ്പാട് അതിന്റെ അടിസ്ഥാനത്തിൽ രൂപീകൃതമാവുകയും ചെയ്യുന്നു. പീഡനത്തിനിരയായ സ്ത്രീകളോടുള്ള സഹതാപത്തിൽ പോലും ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കാൻ അതു കാരണമാകുന്നു. ഈയടുത്തു ഇന്ത്യയിൽ നടന്ന എട്ടു വയസ്സുകാരിയുടെ പീഡനത്തിന്റെ പിറ്റേന്ന് പോലും ആളുകൾ കൂടുതൽ ഇന്റർനെറ്റിൽ തിരഞ്ഞത് ആ ബലാൽസംഗ വീഡിയോ ആയിരുന്നു എന്നത് ഇതിനോട് കൂട്ടിവായിക്കാവുന്നതാണ്.
പുരുഷന്മാരിൽ മാത്രമല്ല സ്ത്രീകളിലും പോർണോഗ്രാഫി വലിയ സ്വാധീനം സൃഷ്ടിക്കുമെന്നതിനുള്ള വലിയ തെളിവാണ് ഈയടുത്ത് പ്രസിദ്ധീകരിക്കപ്പെട്ട 'എറിക് ഗാർസ' എന്ന മുപ്പത്തഞ്ചുകാരിയുടെ 'ഗെറ്റിങ് ഓഫ്' എന്ന പുസ്തകം. തന്റെ പോർണോഗ്രാഫിയോടുള്ള ആസക്തിയും അതിന്റെ അനന്തരഫലങ്ങളും തുറന്നെഴുതുകയാണ് അവർ അതിലൂടെ ചെയ്തത്. 12 വയസ്സു മുതൽ നീണ്ട 20 വർഷക്കാലം അശ്ലീല സിനിമകളും ഫോട്ടോകളും കണ്ട് അത് ജീവിതത്തിൽ പകർത്താനും അതിന്റെ സന്തോഷത്തെ അന്വേഷിക്കുകയും അതിൽ തൃപ്തി വരാതെ കൂടുതൽ കൂടുതൽ മൃഗീയമായ ലൈംഗിക വേഴ്ചയിൽ ഏർപ്പെടുകയും ചെയ്ത തന്റെ ഭൂതകാലം തിരിച്ചറിവിന്റെ ലോകത്തു നിന്നു കൊണ്ട് അവർ ലോകത്തോട് വിളിച്ചു പറയുന്നു. ലജ്ജയും ലൈംഗികതയും സംയോജിപ്പിച്ചു കൊണ്ടുള്ള തന്റെ ഭൂതകാലത്തേക്ക് പോയി തന്റെ ലജ്ജ മാത്രം എടുത്തു തിരിച്ചു വരാൻ മോഹിക്കുന്ന മനസ്സുമായി അവർ ജീവിക്കുന്നു.
മനുഷ്യജീവിതം കേവലം തിന്നുകയും കുടിക്കുകയും ഭോഗിക്കുകയും ചെയ്യുന്നതിന് മാത്രമാണ് എന്ന മുതലാളിത്ത കച്ചവട താത്പര്യങ്ങളിൽ നിന്നാണ് എന്തും വിറ്റു കാശാക്കാൻ പോർണോഗ്രാഫി പോലുള്ള സംരഭങ്ങൾ കലാരൂപങ്ങളായും ലൈംഗിക സ്വാതന്ത്ര്യമായും എല്ലാം ചിത്രീകരിക്കപ്പെടുന്നത്. ആ പണത്തിന്റെ പിറകിൽ നഷ്ടപ്പെടുന്നതോ മാനുഷിക മൂല്യങ്ങളുമാണ്. വിരൽത്തുമ്പിലേക്ക് എത്തുന്ന അശ്ലീലത്തെ നാം തുറക്കുമ്പോൾ കളങ്കപ്പെടുന്നത് നമ്മുടെ മനസ്സു മാത്രമല്ല ആ കച്ചവടത്തെ പ്രോത്സാഹിപ്പിക്കുക വഴി നമ്മുടെ മകനും മകളും മാതാപിതാക്കളും അടക്കമുള്ള ഒരു സമൂഹത്തിന്റെ മുഴുവൻ സംസ്കാരത്തെയുമാണ് എന്നു നാം മറന്നു പോകരുത്. പണ്ട് ഒരു മനഃശാസ്ത്രജ്ഞൻ തന്റെ പ്രഭാഷണത്തിൽ മുന്നിലിരിക്കുന്നവരോട് ചോദിച്ച ചോദ്യം നമ്മുടെ മനസ്സിലും ഉയർന്നു വരട്ടെ, ഉച്ചത്തിൽ തന്നെ. 'എന്റെ മക്കളെ നീ എന്നെപ്പോലെ ആക്കേണമേ ദൈവമേ' എന്നു മനസ്സറിഞ്ഞു പ്രാർത്ഥിക്കാൻ നമുക്ക് കഴിയുമോ? എങ്കിൽ നാം വിജയിച്ചിരിക്കുന്നു!
അമേരിക്കൻ ബിസിനസ് ന്യൂസ് ചാനലായ CNBC യുടെ റിപ്പോർട്ട് പ്രകാരം ഏതാണ്ട് 13 ബില്യൺ ഡോളറാണ് (ഏകദേശം 87000 കോടി രൂപ) ഓരോ വർഷവും പോർണോഗ്രാഫിയിലൂടെ കിട്ടി കൊണ്ടിരിക്കുന്നത്. ഓരോ 39 മിനിറ്റിലും ഒരു വീഡിയോ നിർമിക്കപ്പെടുന്നുണ്ട്. ആമസോണും ട്വിറ്ററും ചേർന്നുള്ള സന്ദർശകരുടെ എണ്ണത്തേക്കാൾ പതിന്മടങ്ങാണ് പോർണോഗ്രാഫി സൈറ്റുകളുടെ സന്ദർശന നിരക്ക്. ഇന്റർനെറ്റിന്റെ 12% ഉള്ളടക്കവും പോർണോഗ്രാഫിയാണ്. അതിന്റെ മൊത്തം ആസ്തി ഏതാണ്ട് 97 ബില്യൺ ഡോളർ വരും. അതായത് 4.8 ബില്യൺ ആളുകൾക്ക് ഒരു ദിവസത്തെ ആഹാരം നൽകാൻ കഴിയുന്ന സംഖ്യ. ചുരുക്കത്തിൽ ലോകത്തെ നിയന്ത്രിക്കാൻ പോന്ന കച്ചവടമാണത്. ലോകത്തുള്ള മഹാഭൂരിപക്ഷം മനുഷ്യരെയും ഉപഭോക്താക്കളാക്കി മാറ്റിയ ബിസിനസ്.
അമേരിക്കൻ സോഷ്യോളജിസ്റ്റും പ്രമുഖ ആന്റി പോർണോഗ്രാഫി ആക്റ്റിവിസ്റ്റുമായ ഗെയിൽ ഡൈൻസിന്റെ പഠനത്തിൽ പോർണോഗ്രാഫി പുരുഷന്റെ ലൈംഗിക കാഴ്ചപ്പാടുകളെ സ്വാധീനിക്കുകയും അതിനെ വികൃതമാക്കുകയും ചെയ്യുന്നു. സ്ത്രീയോടുള്ള സമീപനത്തിലും ബന്ധങ്ങളിലും മാറ്റം വരുത്തുന്നു. അവരുടെ അഭിപ്രായത്തിൽ ഏതാണ്ട് 12 വയസ്സുള്ളപ്പോൾ തന്നെ കുട്ടികൾ പോർണോഗ്രാഫിയിൽ അകപ്പെടുകയും അവന്റെ ലൈംഗികമായ കാഴ്ചപ്പാട് അതിന്റെ അടിസ്ഥാനത്തിൽ രൂപീകൃതമാവുകയും ചെയ്യുന്നു. പീഡനത്തിനിരയായ സ്ത്രീകളോടുള്ള സഹതാപത്തിൽ പോലും ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കാൻ അതു കാരണമാകുന്നു. ഈയടുത്തു ഇന്ത്യയിൽ നടന്ന എട്ടു വയസ്സുകാരിയുടെ പീഡനത്തിന്റെ പിറ്റേന്ന് പോലും ആളുകൾ കൂടുതൽ ഇന്റർനെറ്റിൽ തിരഞ്ഞത് ആ ബലാൽസംഗ വീഡിയോ ആയിരുന്നു എന്നത് ഇതിനോട് കൂട്ടിവായിക്കാവുന്നതാണ്.
പുരുഷന്മാരിൽ മാത്രമല്ല സ്ത്രീകളിലും പോർണോഗ്രാഫി വലിയ സ്വാധീനം സൃഷ്ടിക്കുമെന്നതിനുള്ള വലിയ തെളിവാണ് ഈയടുത്ത് പ്രസിദ്ധീകരിക്കപ്പെട്ട 'എറിക് ഗാർസ' എന്ന മുപ്പത്തഞ്ചുകാരിയുടെ 'ഗെറ്റിങ് ഓഫ്' എന്ന പുസ്തകം. തന്റെ പോർണോഗ്രാഫിയോടുള്ള ആസക്തിയും അതിന്റെ അനന്തരഫലങ്ങളും തുറന്നെഴുതുകയാണ് അവർ അതിലൂടെ ചെയ്തത്. 12 വയസ്സു മുതൽ നീണ്ട 20 വർഷക്കാലം അശ്ലീല സിനിമകളും ഫോട്ടോകളും കണ്ട് അത് ജീവിതത്തിൽ പകർത്താനും അതിന്റെ സന്തോഷത്തെ അന്വേഷിക്കുകയും അതിൽ തൃപ്തി വരാതെ കൂടുതൽ കൂടുതൽ മൃഗീയമായ ലൈംഗിക വേഴ്ചയിൽ ഏർപ്പെടുകയും ചെയ്ത തന്റെ ഭൂതകാലം തിരിച്ചറിവിന്റെ ലോകത്തു നിന്നു കൊണ്ട് അവർ ലോകത്തോട് വിളിച്ചു പറയുന്നു. ലജ്ജയും ലൈംഗികതയും സംയോജിപ്പിച്ചു കൊണ്ടുള്ള തന്റെ ഭൂതകാലത്തേക്ക് പോയി തന്റെ ലജ്ജ മാത്രം എടുത്തു തിരിച്ചു വരാൻ മോഹിക്കുന്ന മനസ്സുമായി അവർ ജീവിക്കുന്നു.
മനുഷ്യജീവിതം കേവലം തിന്നുകയും കുടിക്കുകയും ഭോഗിക്കുകയും ചെയ്യുന്നതിന് മാത്രമാണ് എന്ന മുതലാളിത്ത കച്ചവട താത്പര്യങ്ങളിൽ നിന്നാണ് എന്തും വിറ്റു കാശാക്കാൻ പോർണോഗ്രാഫി പോലുള്ള സംരഭങ്ങൾ കലാരൂപങ്ങളായും ലൈംഗിക സ്വാതന്ത്ര്യമായും എല്ലാം ചിത്രീകരിക്കപ്പെടുന്നത്. ആ പണത്തിന്റെ പിറകിൽ നഷ്ടപ്പെടുന്നതോ മാനുഷിക മൂല്യങ്ങളുമാണ്. വിരൽത്തുമ്പിലേക്ക് എത്തുന്ന അശ്ലീലത്തെ നാം തുറക്കുമ്പോൾ കളങ്കപ്പെടുന്നത് നമ്മുടെ മനസ്സു മാത്രമല്ല ആ കച്ചവടത്തെ പ്രോത്സാഹിപ്പിക്കുക വഴി നമ്മുടെ മകനും മകളും മാതാപിതാക്കളും അടക്കമുള്ള ഒരു സമൂഹത്തിന്റെ മുഴുവൻ സംസ്കാരത്തെയുമാണ് എന്നു നാം മറന്നു പോകരുത്. പണ്ട് ഒരു മനഃശാസ്ത്രജ്ഞൻ തന്റെ പ്രഭാഷണത്തിൽ മുന്നിലിരിക്കുന്നവരോട് ചോദിച്ച ചോദ്യം നമ്മുടെ മനസ്സിലും ഉയർന്നു വരട്ടെ, ഉച്ചത്തിൽ തന്നെ. 'എന്റെ മക്കളെ നീ എന്നെപ്പോലെ ആക്കേണമേ ദൈവമേ' എന്നു മനസ്സറിഞ്ഞു പ്രാർത്ഥിക്കാൻ നമുക്ക് കഴിയുമോ? എങ്കിൽ നാം വിജയിച്ചിരിക്കുന്നു!
No comments:
Post a Comment