80 കളിൽ ഹിന്ദി സിനിമാ ലോകത്ത് ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച സിനിമയാണ് ബി ആർ ചോപ്രയുടെ 'നിക്കാഹ്'. മുത്വലാഖ് ആണ് വിഷയം. പ്രാണനു തുല്യം സ്നേഹിച്ചിട്ടും ബിസിനസ് തിരക്കുള്ള ഭർത്താവിൽ നിന്നും വേണ്ടത്ര സമയമോ സ്നേഹമോ ലഭിക്കാത്ത ഭാര്യ. ഭർത്താവ് സ്നേഹമുള്ളവൻ ആണെങ്കിലും ജോലിത്തിരക്ക് അദ്ദേഹത്തെ ദാമ്പത്യ ജീവിതം ആസ്വദിക്കാൻ അനുവദിക്കുന്നില്ല. ജോലിയുടെ സമ്മർദ്ദം പലപ്പോഴും കുടുംബത്തിൽ അസ്വാരസ്യങ്ങളും വഴക്കുകളും സൃഷ്ടിക്കുന്നു. അത്തരമൊരു വഴക്കിന്റെ മൂർദ്ധന്യത്തിൽ ഭാര്യയുടെ സംസാരം ജനിപ്പിച്ച ക്രോധത്തിൽ നിന്നും അദ്ദേഹം 'ത്വലാഖ്' എന്ന് മൂന്ന് പ്രാവശ്യം മൊഴിയുന്നു. അതീവ നാടകീയമായി ഓരോ ത്വലാഖും 'അരുതേ' എന്ന ഭാര്യയുടെ ഭാവത്തെയും സംവിധായകൻ ബി ആർ ചോപ്ര അവതരിപ്പിച്ചിട്ടുണ്ട്. മൂന്നാമത്തെ ത്വലാഖ് മൊഴിഞ്ഞതിനു ശേഷം തകർന്നടിഞ്ഞ നായികയെ കാണിക്കുന്നു. പിറ്റേന്ന് ക്രോധം തണുത്തപ്പോൾ നായകന് അതീവ കുറ്റബോധം തോന്നുന്നു. ജീവിതത്തിൽ തീഷ്ണമായി പ്രണയിച്ച നായികയെ നഷ്ടപ്പെടാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. പക്ഷെ മുത്വലാഖ് ആണ്, ഇനി രക്ഷയില്ല.
കാലം പിന്നിടുമ്പോൾ തന്റെ കൗമാര കാലത്ത് തന്നെ അഗാധമായി പ്രണയിച്ച മറ്റൊരാളെ നായിക കണ്ടു മുട്ടുന്നു, വിവാഹം കഴിക്കുന്നു. രണ്ടാമതൊരാൾ കല്യാണം കഴിച്ചു മൊഴി ചൊല്ലിയാൽ വീണ്ടും തന്റെ ഭാര്യയെ സ്വന്തമാക്കാൻ സാധിക്കും എന്ന് മനസ്സിലാക്കിയ മുൻ ഭർത്താവ് അതിന് വേണ്ടി ശ്രമിക്കുന്നതും പരാജയപ്പെടുന്നതും അവസാനം 'സ്ത്രീമനസ്സ് പുരുഷന് പന്താടാനുള്ളതല്ല' എന്ന നായികയുടെ സന്ദേശവുമൊക്കെയാണ് മൊത്തത്തിൽ ആ സിനിമ.
ഇന്ത്യൻ മുസ്ലിം സ്ത്രീയുടെ അടിച്ചമർത്തലിന്റെ ഒരു നേർചിത്രം വരച്ചു കാണിച്ച സിനിമയാണ് നിക്കാഹ് എന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടത്. അത് കൊണ്ട് തന്നെ സാമൂഹിക സന്ദേശം ഉൾക്കൊള്ളുന്ന ഒരു സിനിമയായി അത് മാറിയതും. മുത്വലാഖ് വിഷയം ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന കാലത്ത് ഈ സിനിമയും അതിലെ ഉള്ളടക്കവും അതീവ പ്രാധാന്യമുള്ളതാണ്. യഥാർത്ഥത്തിൽ മുത്വലാഖ് അല്ല ത്വലാഖ് എന്ന ഇസ്ലാമിക ആചാരം തന്നെ വിമർശിക്കപ്പെട്ടു അതിലൂടെ. അത് കേവലം പൗരോഹിത്യത്തിന് നേരെ മാത്രമല്ല ഇസ്ലാം എന്ന ദർശനത്തിനു നേരെയും വിരൽ ചൂണ്ടുന്നു. ഇന്ത്യൻ മുസ്ലിങ്ങൾ ത്വലാഖിനെ എങ്ങനെ മനസ്സിലാക്കി എന്നതും പുറത്തുള്ള അന്യമതസ്ഥർ അതിനെ എങ്ങനെ നോക്കിക്കാണുന്നു എന്നുള്ളതുമാണ് ഇതിൽ എന്നെ ഏറെ ചിന്തിപ്പിച്ച ഘടകം.
ലോകത്തെ ഒരു വിധപ്പെട്ട ദർശനങ്ങളിലെല്ലാം വിവാഹമോചനം പ്രതിപാദിച്ചിട്ടുണ്ട്. അത് ഈശ്വര ദർശനമായാലും നിരീശ്വരവാദമായാലും. എല്ലാ ഭരണഘടനകളിലും വിവാഹമോചന നിയമങ്ങൾ എഴുതപ്പെട്ടിട്ടുമുണ്ട്. ഇവയെല്ലാം പരിശോധിച്ചാലും ഇസ്ലാമിക വിവാഹമോചന നിയമം ശാസ്ത്രീയമായും മനഃശാത്രപരമായും മനുഷ്യത്വപരമായും ഉയർന്നു തന്നെ നിൽക്കുന്നതായി കാണാൻ സാധിക്കും.
മനുഷ്യനെ കേവലം ഭൗതിക വസ്തുവായി കണ്ട മാർക്സിസം പറയുന്നത് ശ്രദ്ധിക്കുക;
‘ഒരു സ്ത്രീയോടുള്ള വ്യക്തിപരമായ ലൈംഗിക ദാഹം ഒരു പുരുഷന് എത്രകാലം നിലനില്‍ക്കുമെന്ന് പറയാനാവില്ല ; സ്‌നേഹം വറ്റിപ്പോയെന്നോ മറ്റൊരു പാത്രത്തിലേക്ക് തിരിഞ്ഞുപോയെന്നോ ബോധ്യപ്പെട്ടാലുടന്‍ വിവാഹമോചനം നടത്തുകയാണ് വേണ്ടത്.’ (മാര്‍ക്‌സ്, എംഗല്‍സ്. തിരഞ്ഞെടുത്ത കൃതികള്‍ , മൂന്നാം വാള്യം; പുറം-319)
ഇതിനു ചുവടു പിടിച്ചാണ് സഖാവ് ഇ എം എസ് ഇങ്ങനെ എഴുതിയത്..
"അവർക്ക് ഇഷ്ടമുള്ള ഇണയെ തിരഞ്ഞെടുത്ത് ഇഷ്ടമുള്ള കാലത്തോളം ദാമ്പത്യ ജീവിതം നയിക്കുക. ദമ്പതിമാരിൽ ആർക്കെങ്കിലും ഇഷ്ടമില്ലാതെ വന്നാൽ വിവാഹമോചനം നടത്തുക, ഇഷ്ടമുണ്ടെങ്കിൽ പുതിയ കണ്ടെത്തി മറ്റൊരു ദാമ്പത്യത്തിൽ ഏർപ്പെടുക. ഈ സ്ഥിതി കൈവരുത്തുന്നതിനു വേണ്ടിയാണ് ആധുനിക ജനാധിപത്യവും അതിന്റെ ഉന്നതരൂപമായ സോഷ്യലിസവും പ്രവർത്തിക്കുന്നത്" - (ഇ എം എസ്: ചിന്ത വരിക 25 നവംബർ 1983)
ഇരുപതാം നൂറ്റാണ്ടിന്റെ പ്രത്യയശാസ്ത്രം സ്വന്തം ഇഷ്ടമനുസരിച്ചു വിവാഹം ചെയ്യാനും വിവാഹമോചനം ചെയ്യാനുമാണ് കൽപ്പിക്കുന്നത്. കമ്മ്യൂണിസം വിഭാവനം ചെയ്യുന്ന അത്തരമൊരു സാമൂഹ്യ സാഹചര്യം നിലവിൽ വന്നാൽ വിവാഹമോചനം നിത്യ സംഭവമായിരിക്കും എന്നതിൽ സംശയിക്കേണ്ട.
"മച്ചിയായ ഭാര്യയെ എട്ടുവര്‍ഷം കഴിഞ്ഞും ചാപ്പിള്ള പ്രസവിക്കുന്നവളെ ദശവല്‍സരശേഷവും പെണ്‍കുഞ്ഞിനെ മാത്രം പ്രസവിക്കുന്നവളെ പതിനൊന്ന് വര്‍ഷം കഴിഞ്ഞും തര്‍ക്കുത്തരക്കാരിയെ തല്‍ക്ഷണവും ഉപേക്ഷിച്ച് വേറെ വിവാഹം ചെയ്യാം; ഈ സ്ത്രീകള്‍ക്ക് സന്തോഷത്തിനായി യാതൊന്നും കൊടുക്കേണ്ടതില്ല. (മനുസ്മൃതി 8-81)" എന്ന മനുസ്മൃതി കല്പനയും പഴയ നിയമത്തിൽ നിന്നും വ്യത്യസ്തമായി ചാരിത്ര്യ ലംഘനം മാത്രമാണ് വിവാഹമോചനത്തിനുള്ള ഏക ക പോംവഴി എന്ന ബൈബിൾ വചനവും ("പരപുരുഷ സംഗമം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിച്ചു വേറൊരുവളെ വിവാഹം ചെയ്യുന്നവർ വ്യഭിചരിക്കുകയാണ്" - മത്തായി 19-9) മനുഷ്യപ്രകൃതിക്കനുസരിച്ചുള്ള നിയമമല്ല അനുശാസിക്കുന്നത്. ഇവിടെയാണ് പ്രകൃതിമതമായ ഇസ്ലാമിന്റെ ഈ വിഷയത്തിലുള്ള വീക്ഷണങ്ങൾ ശ്രദ്ധേയമാകുന്നത്.
ദാമ്പത്യ ജീവിതത്തെ പവിത്രമായി കാണുന്ന ഇസ്ലാം അത് മരണം വരെ നിലനിൽക്കാനാണ് താത്പര്യപ്പെടുന്നത്. പക്ഷെ അത് മനുഷ്യ പ്രകൃതിയെ വിസ്മരിക്കുന്നുമില്ല. ദാമ്പത്യ ജീവിതത്തിനിടയിൽ സ്ത്രീയും പുരുഷനും തമ്മിൽ സ്വാഭാവികമായ തർക്കങ്ങളും ശണ്ഠകളും ഉണ്ടായേക്കാം. പക്ഷെ അവ അതിരു വിടുമ്പോൾ അത് മനസ്സുകളെ തമ്മിൽ അകറ്റാനും വീട്ടിലെ കുഞ്ഞുങ്ങളുടെ വരെ മനോനിലയെ ബാധിക്കാനും കാരണമായേക്കാം. ഭർത്താവിനോട് കയർത്തു സംസാരിക്കുകയും നിരന്തരം വഴക്കു കൂടുകയും ചെയ്യുന്ന സ്ത്രീകളോട് പുരുഷൻ എങ്ങനെ പെരുമാറണം എന്ന് കൃത്യമായി ഖുർആൻ വിവരിക്കുന്നുണ്ട്;
"എന്നാല്‍ അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള്‍ ഉപദേശിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നു നില്‍ക്കുക. അവരെ അടിക്കുകയും ചെയ്ത് കൊള്ളുക. എന്നിട്ടവര്‍ നിങ്ങളെ അനുസരിക്കുന്ന പക്ഷം പിന്നെ നിങ്ങള്‍ അവര്‍ക്കെതിരില്‍ ഒരു മാര്‍ഗവും തേടരുത്. തീര്‍ച്ചയായും അല്ലാഹു ഉന്നതനും മഹാനുമാകുന്നു" (വിശുദ്ധ ഖുർആൻ 4:34)
ഇവിടെ മൂന്ന് കാര്യങ്ങളാണ് ഖുർആൻ പുരുഷനോട് ചെയ്യാൻ ആവശ്യപ്പെടുന്നത്;
1 - ഉപദേശിക്കുക - അച്ചടക്കമില്ലായ്മയും പ്രശ്നങ്ങളും കണ്ടാൽ അവരെ ആദ്യം ഉപദേശിക്കുകയും ശാസിക്കുകയും ചെയ്യണം എന്നാണ് ഇതിലൂടെ ഖുർആൻ വ്യക്തമാക്കുന്നത്. പരലോക മോക്ഷമെന്ന ലക്ഷ്യത്തിൽ ജീവിക്കുന്ന മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം ഈ ലോകത്തെ ചെയ്തികൾ പരലോകത്ത് ചോദ്യം ചെയ്യപ്പെടും എന്ന വിശ്വാസമുള്ളവരാണവർ. തങ്ങളുടെ ഇത്തരം പ്രവർത്തനങ്ങൾ അതിനെ എങ്ങനെ ബാധിക്കുമെന്നും അത്തരം ചെയ്തികൾ കുടുംബാന്തരീക്ഷത്തെയും കുട്ടികളെയും എങ്ങനെ ബാധിക്കുമെന്നും അവരെ ബോധ്യപ്പെടുത്തുക. പരസ്പരം സ്നേഹിച്ചു കഴിയണം എന്ന് വിശ്വസിക്കുന്ന ദമ്പതിമാർക്കിടയിൽ അത്തരം ഉപദേശങ്ങൾ പോസിറ്റിവ് ആയ പ്രതിഫലനങ്ങൾ സൃഷ്ടിക്കുമെന്നതിൽ സംശയമില്ല.
2 - കിടപ്പറ ബഹിഷ്കരിക്കുക - സ്നേഹത്തോടെയുള്ള ഉപദേശവും ശാസനയും ഫലിക്കാതെ വരുമ്പോൾ അവളുമായി കിടപ്പറ പങ്കിടുന്നത് ഒഴിവാക്കാനാണ് ഖുർആനിന്റെ രണ്ടാമത്തെ നിർദേശം. ആദ്യ ഘട്ടം പരാജയപ്പെടുന്നത് മിക്കവാറും അഹങ്കാരം നിമിത്തമാകും. അത് ശമിപ്പിക്കാനുള്ള മനശാസ്ത്രപരമായ ഒരിടപെടലായി വേണം ഇതിനെ കാണാൻ. അകർഷണത്തിന്റെയും പ്രലോഭനത്തിന്റെയും വേദിയാണ് കിടപ്പറ. സ്വന്തം പുരുഷൻ തന്നിലേക്ക് മാത്രം ചായുന്ന സന്ദർഭം. അവിടെ ബഹിഷ്കരിക്കപ്പെടുക എന്നത് ഏതു സ്ത്രീയെ സംബന്ധിച്ചിടത്തോളവും താങ്ങാൻ പറ്റാത്തതാകും. അവളെ ചിന്തിപ്പിക്കുന്ന രാത്രികളാവും അത്. അത്തരമൊരു ബഹിഷ്കരണം അവളുടെ മനസ്സ് മാറ്റുക തന്നെ ചെയ്തേക്കാം.
3 - അടിക്കുക - ആദ്യ രണ്ടു ഘട്ടങ്ങളും പരാജയപ്പെട്ടാലും കുടുംബം തകരരുത് എന്നനുശാസിക്കുന്ന ഖുർആൻ പിന്നെ കൽപ്പിക്കുന്നത് ശിക്ഷ നടപടികളാണ്. ഒരുപാട് വിമർശന വിധേയമായതും തെറ്റിദ്ധരിപ്പിക്കപ്പെട്ടതുമായ ഖുർആൻ വചനമാണ് ഇത്. "നിങ്ങളിൽ ഭാര്യമാരോട് നന്നായി പെരുമാറുന്നവരാണ് ഏറ്റവും നല്ലവർ" (ബുഖാരി, തീർമുദി) എന്ന് പഠിപ്പിക്കുന്ന ഇസ്ലാം സ്ത്രീയോട് മോശമായി പെരുമാറാൻ കല്പിക്കുകയില്ല എന്നത് തീർച്ചയാണല്ലോ."ഭാര്യമാരെ അടിക്കുന്നവർ മാന്യന്മാരല്ല" (അബൂദാവൂദ്, ഇബ്നുമാജ) എന്നും "നാണമില്ലേ നിങ്ങൾക്ക്? അടിമയെ അടിക്കുന്നത് പോലെ സ്വന്തം ഭാര്യയെ അടിക്കാൻ ; പിന്നെ അവളോടൊത്ത് ശയിക്കാനും" (മുസ്ലിം, അഹ്മദ്) എന്നും പഠിപ്പിച്ച പ്രവാചകന് അവതരിച്ച ഖുർആൻ വെറുതെ സ്ത്രീയെ അടിക്കാൻ കല്പിക്കുകയില്ല എന്നുറപ്പാണ്. വലിയ തിന്മ ഇല്ലാതെയാക്കാനുള്ള ശിക്ഷണമായാണ് അടിക്കാനുള്ള കല്പനയെ കാണേണ്ടത് എന്നർത്ഥം. അതാവട്ടെ അവൾക്ക് അഭിമാനക്ഷതം ഉണ്ടാകുന്ന രീതിയിൽ മുഖത്തോ മറ്റോ ആകരുത് എന്നും പ്രവാചക നിർദേശമുണ്ട്. അത് അവളെ അപമാനിക്കാനോ നിന്ദിക്കാനോ അല്ല മറിച്ച് നന്നാക്കാനും സംസ്കരിക്കാനുമാണ്. അധ്യാപകൻ വിദ്യാർത്ഥിയെ ശിക്ഷിക്കുന്നത് പോലെ ഒരു പരിശീലകന്റെ വികാരത്തോടെയുള്ള ശിക്ഷണമാണത്. പരസ്പരം സ്നേഹിച്ചു കഴിഞ്ഞിരുന്ന രണ്ടു പേർക്കിടയിൽ അത് വലിയ രീതിയിലുള്ള മാറ്റങ്ങൾ സൃഷ്ടിച്ചേക്കാം. ഇണയിൽ നിന്നുള്ള അത്തരമൊരു നീക്കം വീണ്ടു വിചാരത്തിനും ഖേദ പ്രകടനത്തിനു ഇടയാക്കിയേക്കാം.
ഇതെല്ലാം പരാജയപ്പെട്ടാലും വിവാഹ മോചനം ചെയ്യണമെന്നല്ല ഇസ്ലാം നിർദേശിക്കുന്നത്. മറിച്ച് അവർക്കിടയിൽ അനുരഞ്ജനത്തിനു വേണ്ടിയുള്ള ആത്മാർത്ഥമായ ശ്രമങ്ങൾ അവരുടെ കുടുംബാംഗളുടെ ഭാഗത്തു നിന്നും ഉണ്ടാകണം എന്നതാണ്. ഒരു പക്ഷെ തെറ്റ് ഭാര്യയുടെ ഭാഗത്ത് ആകാതിരിക്കാനും സാധ്യതയുണ്ടല്ലോ. അത്തരമൊരു പരിശ്രമം അവർക്കിടയിലുള്ള യഥാർത്ഥ പ്രശ്നങ്ങളെ കണ്ടെത്താനും അത് പരിഹരിക്കാനും സഹായകമായേക്കാം. വിശുദ്ധ ഖുർആൻ പറയുന്നു;
"ഇനി, അവര്‍ (ദമ്പതിമാര്‍) തമ്മില്‍ ഭിന്നിച്ച് പോകുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന പക്ഷം അവന്‍റെ ആള്‍ക്കാരില്‍ നിന്ന് ഒരു മദ്ധ്യസ്ഥനെയും അവളുടെ ആള്‍ക്കാരില്‍ നിന്ന് ഒരു മദ്ധ്യസ്ഥനെയും നിങ്ങള്‍ നിയോഗിക്കുക. ഇരു വിഭാഗവും അനുരഞ്ജനമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അല്ലാഹു അവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു." (വിശുദ്ധ ഖുർആൻ 4:35)
മുകളിൽ പറഞ്ഞ മുഴുവൻ സാധ്യതകളും അടയുമ്പോൾ വിവാഹ മോചനം സാധ്യമാക്കാൻ ഇസ്ലാം അനുവദിക്കുന്നു എന്നുള്ളത് സത്യമാണ്. ലോകത്തുള്ള എല്ലാ നിയമസംഹിതങ്ങളും അതനുവദിക്കുന്നുണ്ട്. പലതും വിവേചന രഹിതമായി പുരുഷന് സ്ത്രീയെ അടിച്ചമർത്താനുള്ള ഉപാധിയായിട്ടാണ് വിവാഹമോചനത്തെ കാണുന്നത്. പക്ഷെ ഇസ്ലാം കുടുംബബന്ധം നിലനിർത്താൻ ആവശ്യമായ മുഴുവൻ പ്രയത്നങ്ങളും ചെയ്യാൻ അവനെ പ്രേരിപ്പിക്കുന്നു. പരസ്പരമുള്ള സ്നേഹം വറ്റിപ്പോവുകയും ഐക്യം ഇല്ലാതെയാവുകയും മനസ്സുകൾ തമ്മിൽ അകലുകയും ചെയ്താൽ അവർക്ക് വിവാഹമോചനം തന്നെയാണ് ഉത്തമമായി ഉള്ളത്. അതിനനുവദിക്കാതിരിക്കുക എന്നത് മനുഷത്വപരമല്ല. എങ്കിലും ത്വലാഖ് അനുവദിക്കുന്നിടത്തും ചില നിബന്ധനകൾ ഇസ്ലാം മുന്നോട്ട് വെച്ചിട്ടുണ്ട്.
അതിലൊന്നാണ് ആർത്തവ കാലത്തുള്ള ത്വലാഖ്. അത് ഇസ്ലാം വിരോധിച്ചിട്ടുണ്ട്. സ്ത്രീയുടെ മാനസിക-ശാരീരിക നിലകളിൽ മാറ്റം വരുത്തുന്ന ഒരു സമയമാണ് ആർത്തവകാലം എന്നത് കൊണ്ട് തന്നെ ആ സമയത്ത് അവർ പിണങ്ങാൻ ഉള്ള സാധ്യത കൂടുതലാണ്. ലൈംഗികബന്ധം നിഷിദ്ധമായ ഇത്തരം സന്ദർഭങ്ങളിൽ അവർ തമ്മിലുള്ള പിണക്കം മാറാനുള്ള സാഹചര്യവും വിരളമാണ്. അത് കൊണ്ടാണ് ആർത്തവ കാലത്ത് ത്വലാഖ് പാടില്ല എന്ന് പ്രവാചകൻ (സ) പഠിപ്പിച്ചത്.
ഇനി ശുദ്ധി കാലത്ത് ഭാര്യയെ ത്വലാഖ് ചൊല്ലുന്ന പുരുഷൻ അവളെ വീട്ടിൽ നിന്ന് പുറത്താക്കാനോ അവൾ പുറത്തു പോകാനോ പാടുള്ളതല്ല. മൂന്നു ആർത്തവകാലം വരെ അവളെ ഭർതൃ ഗൃഹത്തിൽ 'ഇദ്ദ' ഇരിക്കേണ്ടതാണ്. ആർത്തവം നിലച്ചവർക്ക് മൂന്നു മാസവും ഗർഭിണിക്ക് പ്രസവം വരെയുമാണ് കാലാവധി.
"വിവാഹമോചിതര്‍ മൂന്നു തവണ മാസമുറ ഉണ്ടാവുംവരെ തങ്ങളെ സ്വയം നിയന്ത്രിച്ചു കഴിയണം. അല്ലാഹു അവരുടെ ഗര്‍ഭാശയങ്ങളില്‍ സൃഷ്ടിച്ചുവെച്ചതിനെ മറച്ചുവെക്കാന്‍ അവര്‍ക്ക് അനുവാദമില്ല." (വിശുദ്ധ ഖുർആൻ 2:228)
"നബിയേ, നിങ്ങള്‍ (വിശ്വാസികള്‍) സ്ത്രീകളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അവരെ നിങ്ങള്‍ അവരുടെ ഇദ്ദഃ കാലത്തിന് (കണക്കാക്കി) വിവാഹമോചനം ചെയ്യുകയും ഇദ്ദഃ കാലം നിങ്ങള്‍ എണ്ണികണക്കാക്കുകയും ചെയ്യുക. നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. അവരുടെ വീടുകളില്‍ നിന്ന് അവരെ നിങ്ങള്‍ പുറത്താക്കരുത്. അവര്‍ പുറത്തു പോകുകയും ചെയ്യരുത്. പ്രത്യക്ഷമായ വല്ല നീചവൃത്തിയും അവര്‍ ചെയ്യുകയാണെങ്കിലല്ലാതെ." (വിശുദ്ധ ഖുർആൻ 65:1)
ഇദ്ദ കാലഘട്ടത്തിൽ സ്ത്രീയും പുരുഷനും ഭാര്യാ ഭർത്താക്കന്മാർ ആയിട്ടല്ല ജീവിക്കേണ്ടത്. പരസ്പരം പിരിഞ്ഞു ഒരു വീട്ടിൽ കഴിയുകയും എന്നും കാണുകയും ചെയ്യുന്ന ഇവർ തമ്മിൽ വീണ്ടും അടുക്കാനും ഇരുവരുടെയും മനസ്സ് മാറാനുള്ള സാധ്യതയും കൂടുതലാണ്. അങ്ങനെ ഒരവസ്ഥ സംജാതമായാൽ ഇദ്ദ കാലഘട്ടത്തിൽ അവളെ തിരിച്ചെടുക്കുന്നതിൽ പുരുഷന് യാതൊരു തടസ്സവുമില്ല. പക്ഷെ ത്വലാഖ് ചൊല്ലുകയും ഇദ്ദ കാലം വരെ ഭർതൃ ഗൃഹത്തിൽ താമസിക്കുകയും എന്നിട്ടും അവർ തമ്മിൽ അടുക്കാനുള്ള സാധ്യത ഇല്ലാതെയാവുകയും ചെയ്താൽ പിന്നെ വിവാഹ മോചനം തന്നെയാണ് അഭികാമ്യം. അത് മാന്യമായി ആകണം എന്നും അവൾക്ക് മാന്യമായ പാരിതോഷികം നൽകണം എന്നും ഇസ്ലാം അനുശാസിക്കുന്നു.
"അങ്ങനെ അവര്‍ (വിവാഹമുക്തകള്‍) അവരുടെ അവധിയില്‍ എത്തുമ്പോള്‍ നിങ്ങള്‍ ന്യായമായ നിലയില്‍ അവരെ പിടിച്ച് നിര്‍ത്തുകയോ, ന്യായമായ നിലയില്‍ അവരുമായി വേര്‍പിരിയുകയോ ചെയ്യുക." (വിശുദ്ധ ഖുർആൻ 65:2)
"വിവാഹമോചിതര്‍ക്ക് ന്യായമായ നിലയില്‍ ജീവിതവിഭവം നല്‍കണം. ഭക്തന്മാരുടെ ബാധ്യതയാണിത്. " (വിശുദ്ധ ഖുർആൻ 2:241)
ആദ്യ ത്വലാഖിന് ശേഷം തന്റെ പ്രവൃത്തിയിൽ പശ്ചാത്താപം തോന്നുകയും അവളെ തിരിച്ചെടുക്കാനുള്ള മോഹം പുരുഷനിൽ ഉണ്ടാവുകയും മോചിതയായ സ്ത്രീ പുനർവിവാഹം ചെയ്യപ്പെട്ടിട്ടുമില്ലെങ്കിൽ അവളെ തിരിച്ചെടുക്കാൻ ഇസ്ലാം പുരുഷനെ അനുവദിക്കുന്നുണ്ട്. അങ്ങനെ തിരിച്ചെടുത്തതിനു ശേഷം വീണ്ടും വിവാഹ മോചനം ചെയ്യുകയാണെങ്കിൽ പിന്നീട് ഒരു പ്രാവശ്യം കൂടി മാത്രമേ അവളെ തിരിച്ചെടുക്കാനുള്ള അവകാശം പുരുഷനുള്ളൂ. മൂന്നാം തവണയും ത്വലാഖ് ത്വലാഖ് ചെയ്താൽ പിന്നെ അവളെ തിരിച്ചെടുക്കാനുള്ള അവകാശം അയാൾക്കില്ല. ഇതാണ് ഇസ്ലാമിലെ മൂന്നു ത്വലാഖുകൾ. മൂന്നും മൂന്നു പ്രാവശ്യമായി നടക്കുന്ന വിവാഹമോചനം.
"(മടക്കിയെടുക്കാന്‍ അനുമതിയുള്ള) വിവാഹമോചനം രണ്ടു പ്രാവശ്യം മാത്രമാകുന്നു. പിന്നെ ഒന്നുകില്‍ മര്യാദയനുസരിച്ച് കൂടെ നിര്‍ത്തുകയോ, അല്ലെങ്കില്‍ നല്ല നിലയില്‍ പിരിച്ചയക്കുകയോ ആണ് വേണ്ടത്....ഇനിയും (മൂന്നാമതും) അവന്‍ അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അതിന് ശേഷം അവളുമായി ബന്ധപ്പെടല്‍ അവന് അനുവദനീയമാവില്ല." (വിശുദ്ധ ഖുർആൻ 2:229-230)
യഥാർത്ഥത്തിൽ ഇസ്ലാമിലെ ത്വലാഖ് പുരുഷന് വേണ്ടിയുള്ളതാണെങ്കിലും അതിൽ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ട്. സ്നേഹത്തിന്റെ ഒരംശം എങ്കിലും അവരുടെ മനസ്സിൽ ഉണ്ടെങ്കിൽ മൂന്നു ത്വലാഖിന് മുൻപ് തന്നെ അവർ അതിന്റെ ഗൗരവം ഉൾക്കൊള്ളുകയും ഒരുമിച്ചു ജീവിക്കുകയും ചെയ്യും. അല്ലെങ്കിലും പിരിയണം എന്ന് നിർബന്ധമുള്ളവർക്ക് ഒരു ത്വലാഖ് തന്നെ ധാരാളമാണ്. ഇസ്ലാം ഒഴിച്ചുള്ള ദർശനങ്ങളും നിയമസംഹിതങ്ങളും വിവാഹമോചനത്തിനെ എളുപ്പമാക്കുമ്പോൾ ഇസ്ലാം അതിന് കർശന നിയന്ത്രണങ്ങളും നിബന്ധനകളും വെച്ച് അത് സാധ്യമാക്കുകയാണ് ചെയ്യുന്നത്.
എല്ലാം അറിയുന്ന അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവനും.
കാലം പിന്നിടുമ്പോൾ തന്റെ കൗമാര കാലത്ത് തന്നെ അഗാധമായി പ്രണയിച്ച മറ്റൊരാളെ നായിക കണ്ടു മുട്ടുന്നു, വിവാഹം കഴിക്കുന്നു. രണ്ടാമതൊരാൾ കല്യാണം കഴിച്ചു മൊഴി ചൊല്ലിയാൽ വീണ്ടും തന്റെ ഭാര്യയെ സ്വന്തമാക്കാൻ സാധിക്കും എന്ന് മനസ്സിലാക്കിയ മുൻ ഭർത്താവ് അതിന് വേണ്ടി ശ്രമിക്കുന്നതും പരാജയപ്പെടുന്നതും അവസാനം 'സ്ത്രീമനസ്സ് പുരുഷന് പന്താടാനുള്ളതല്ല' എന്ന നായികയുടെ സന്ദേശവുമൊക്കെയാണ് മൊത്തത്തിൽ ആ സിനിമ.
ഇന്ത്യൻ മുസ്ലിം സ്ത്രീയുടെ അടിച്ചമർത്തലിന്റെ ഒരു നേർചിത്രം വരച്ചു കാണിച്ച സിനിമയാണ് നിക്കാഹ് എന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടത്. അത് കൊണ്ട് തന്നെ സാമൂഹിക സന്ദേശം ഉൾക്കൊള്ളുന്ന ഒരു സിനിമയായി അത് മാറിയതും. മുത്വലാഖ് വിഷയം ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന കാലത്ത് ഈ സിനിമയും അതിലെ ഉള്ളടക്കവും അതീവ പ്രാധാന്യമുള്ളതാണ്. യഥാർത്ഥത്തിൽ മുത്വലാഖ് അല്ല ത്വലാഖ് എന്ന ഇസ്ലാമിക ആചാരം തന്നെ വിമർശിക്കപ്പെട്ടു അതിലൂടെ. അത് കേവലം പൗരോഹിത്യത്തിന് നേരെ മാത്രമല്ല ഇസ്ലാം എന്ന ദർശനത്തിനു നേരെയും വിരൽ ചൂണ്ടുന്നു. ഇന്ത്യൻ മുസ്ലിങ്ങൾ ത്വലാഖിനെ എങ്ങനെ മനസ്സിലാക്കി എന്നതും പുറത്തുള്ള അന്യമതസ്ഥർ അതിനെ എങ്ങനെ നോക്കിക്കാണുന്നു എന്നുള്ളതുമാണ് ഇതിൽ എന്നെ ഏറെ ചിന്തിപ്പിച്ച ഘടകം.
ലോകത്തെ ഒരു വിധപ്പെട്ട ദർശനങ്ങളിലെല്ലാം വിവാഹമോചനം പ്രതിപാദിച്ചിട്ടുണ്ട്. അത് ഈശ്വര ദർശനമായാലും നിരീശ്വരവാദമായാലും. എല്ലാ ഭരണഘടനകളിലും വിവാഹമോചന നിയമങ്ങൾ എഴുതപ്പെട്ടിട്ടുമുണ്ട്. ഇവയെല്ലാം പരിശോധിച്ചാലും ഇസ്ലാമിക വിവാഹമോചന നിയമം ശാസ്ത്രീയമായും മനഃശാത്രപരമായും മനുഷ്യത്വപരമായും ഉയർന്നു തന്നെ നിൽക്കുന്നതായി കാണാൻ സാധിക്കും.
മനുഷ്യനെ കേവലം ഭൗതിക വസ്തുവായി കണ്ട മാർക്സിസം പറയുന്നത് ശ്രദ്ധിക്കുക;
‘ഒരു സ്ത്രീയോടുള്ള വ്യക്തിപരമായ ലൈംഗിക ദാഹം ഒരു പുരുഷന് എത്രകാലം നിലനില്‍ക്കുമെന്ന് പറയാനാവില്ല ; സ്‌നേഹം വറ്റിപ്പോയെന്നോ മറ്റൊരു പാത്രത്തിലേക്ക് തിരിഞ്ഞുപോയെന്നോ ബോധ്യപ്പെട്ടാലുടന്‍ വിവാഹമോചനം നടത്തുകയാണ് വേണ്ടത്.’ (മാര്‍ക്‌സ്, എംഗല്‍സ്. തിരഞ്ഞെടുത്ത കൃതികള്‍ , മൂന്നാം വാള്യം; പുറം-319)
ഇതിനു ചുവടു പിടിച്ചാണ് സഖാവ് ഇ എം എസ് ഇങ്ങനെ എഴുതിയത്..
"അവർക്ക് ഇഷ്ടമുള്ള ഇണയെ തിരഞ്ഞെടുത്ത് ഇഷ്ടമുള്ള കാലത്തോളം ദാമ്പത്യ ജീവിതം നയിക്കുക. ദമ്പതിമാരിൽ ആർക്കെങ്കിലും ഇഷ്ടമില്ലാതെ വന്നാൽ വിവാഹമോചനം നടത്തുക, ഇഷ്ടമുണ്ടെങ്കിൽ പുതിയ കണ്ടെത്തി മറ്റൊരു ദാമ്പത്യത്തിൽ ഏർപ്പെടുക. ഈ സ്ഥിതി കൈവരുത്തുന്നതിനു വേണ്ടിയാണ് ആധുനിക ജനാധിപത്യവും അതിന്റെ ഉന്നതരൂപമായ സോഷ്യലിസവും പ്രവർത്തിക്കുന്നത്" - (ഇ എം എസ്: ചിന്ത വരിക 25 നവംബർ 1983)
ഇരുപതാം നൂറ്റാണ്ടിന്റെ പ്രത്യയശാസ്ത്രം സ്വന്തം ഇഷ്ടമനുസരിച്ചു വിവാഹം ചെയ്യാനും വിവാഹമോചനം ചെയ്യാനുമാണ് കൽപ്പിക്കുന്നത്. കമ്മ്യൂണിസം വിഭാവനം ചെയ്യുന്ന അത്തരമൊരു സാമൂഹ്യ സാഹചര്യം നിലവിൽ വന്നാൽ വിവാഹമോചനം നിത്യ സംഭവമായിരിക്കും എന്നതിൽ സംശയിക്കേണ്ട.
"മച്ചിയായ ഭാര്യയെ എട്ടുവര്‍ഷം കഴിഞ്ഞും ചാപ്പിള്ള പ്രസവിക്കുന്നവളെ ദശവല്‍സരശേഷവും പെണ്‍കുഞ്ഞിനെ മാത്രം പ്രസവിക്കുന്നവളെ പതിനൊന്ന് വര്‍ഷം കഴിഞ്ഞും തര്‍ക്കുത്തരക്കാരിയെ തല്‍ക്ഷണവും ഉപേക്ഷിച്ച് വേറെ വിവാഹം ചെയ്യാം; ഈ സ്ത്രീകള്‍ക്ക് സന്തോഷത്തിനായി യാതൊന്നും കൊടുക്കേണ്ടതില്ല. (മനുസ്മൃതി 8-81)" എന്ന മനുസ്മൃതി കല്പനയും പഴയ നിയമത്തിൽ നിന്നും വ്യത്യസ്തമായി ചാരിത്ര്യ ലംഘനം മാത്രമാണ് വിവാഹമോചനത്തിനുള്ള ഏക ക പോംവഴി എന്ന ബൈബിൾ വചനവും ("പരപുരുഷ സംഗമം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിച്ചു വേറൊരുവളെ വിവാഹം ചെയ്യുന്നവർ വ്യഭിചരിക്കുകയാണ്" - മത്തായി 19-9) മനുഷ്യപ്രകൃതിക്കനുസരിച്ചുള്ള നിയമമല്ല അനുശാസിക്കുന്നത്. ഇവിടെയാണ് പ്രകൃതിമതമായ ഇസ്ലാമിന്റെ ഈ വിഷയത്തിലുള്ള വീക്ഷണങ്ങൾ ശ്രദ്ധേയമാകുന്നത്.
ദാമ്പത്യ ജീവിതത്തെ പവിത്രമായി കാണുന്ന ഇസ്ലാം അത് മരണം വരെ നിലനിൽക്കാനാണ് താത്പര്യപ്പെടുന്നത്. പക്ഷെ അത് മനുഷ്യ പ്രകൃതിയെ വിസ്മരിക്കുന്നുമില്ല. ദാമ്പത്യ ജീവിതത്തിനിടയിൽ സ്ത്രീയും പുരുഷനും തമ്മിൽ സ്വാഭാവികമായ തർക്കങ്ങളും ശണ്ഠകളും ഉണ്ടായേക്കാം. പക്ഷെ അവ അതിരു വിടുമ്പോൾ അത് മനസ്സുകളെ തമ്മിൽ അകറ്റാനും വീട്ടിലെ കുഞ്ഞുങ്ങളുടെ വരെ മനോനിലയെ ബാധിക്കാനും കാരണമായേക്കാം. ഭർത്താവിനോട് കയർത്തു സംസാരിക്കുകയും നിരന്തരം വഴക്കു കൂടുകയും ചെയ്യുന്ന സ്ത്രീകളോട് പുരുഷൻ എങ്ങനെ പെരുമാറണം എന്ന് കൃത്യമായി ഖുർആൻ വിവരിക്കുന്നുണ്ട്;
"എന്നാല്‍ അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള്‍ ഉപദേശിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നു നില്‍ക്കുക. അവരെ അടിക്കുകയും ചെയ്ത് കൊള്ളുക. എന്നിട്ടവര്‍ നിങ്ങളെ അനുസരിക്കുന്ന പക്ഷം പിന്നെ നിങ്ങള്‍ അവര്‍ക്കെതിരില്‍ ഒരു മാര്‍ഗവും തേടരുത്. തീര്‍ച്ചയായും അല്ലാഹു ഉന്നതനും മഹാനുമാകുന്നു" (വിശുദ്ധ ഖുർആൻ 4:34)
ഇവിടെ മൂന്ന് കാര്യങ്ങളാണ് ഖുർആൻ പുരുഷനോട് ചെയ്യാൻ ആവശ്യപ്പെടുന്നത്;
1 - ഉപദേശിക്കുക - അച്ചടക്കമില്ലായ്മയും പ്രശ്നങ്ങളും കണ്ടാൽ അവരെ ആദ്യം ഉപദേശിക്കുകയും ശാസിക്കുകയും ചെയ്യണം എന്നാണ് ഇതിലൂടെ ഖുർആൻ വ്യക്തമാക്കുന്നത്. പരലോക മോക്ഷമെന്ന ലക്ഷ്യത്തിൽ ജീവിക്കുന്ന മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം ഈ ലോകത്തെ ചെയ്തികൾ പരലോകത്ത് ചോദ്യം ചെയ്യപ്പെടും എന്ന വിശ്വാസമുള്ളവരാണവർ. തങ്ങളുടെ ഇത്തരം പ്രവർത്തനങ്ങൾ അതിനെ എങ്ങനെ ബാധിക്കുമെന്നും അത്തരം ചെയ്തികൾ കുടുംബാന്തരീക്ഷത്തെയും കുട്ടികളെയും എങ്ങനെ ബാധിക്കുമെന്നും അവരെ ബോധ്യപ്പെടുത്തുക. പരസ്പരം സ്നേഹിച്ചു കഴിയണം എന്ന് വിശ്വസിക്കുന്ന ദമ്പതിമാർക്കിടയിൽ അത്തരം ഉപദേശങ്ങൾ പോസിറ്റിവ് ആയ പ്രതിഫലനങ്ങൾ സൃഷ്ടിക്കുമെന്നതിൽ സംശയമില്ല.
2 - കിടപ്പറ ബഹിഷ്കരിക്കുക - സ്നേഹത്തോടെയുള്ള ഉപദേശവും ശാസനയും ഫലിക്കാതെ വരുമ്പോൾ അവളുമായി കിടപ്പറ പങ്കിടുന്നത് ഒഴിവാക്കാനാണ് ഖുർആനിന്റെ രണ്ടാമത്തെ നിർദേശം. ആദ്യ ഘട്ടം പരാജയപ്പെടുന്നത് മിക്കവാറും അഹങ്കാരം നിമിത്തമാകും. അത് ശമിപ്പിക്കാനുള്ള മനശാസ്ത്രപരമായ ഒരിടപെടലായി വേണം ഇതിനെ കാണാൻ. അകർഷണത്തിന്റെയും പ്രലോഭനത്തിന്റെയും വേദിയാണ് കിടപ്പറ. സ്വന്തം പുരുഷൻ തന്നിലേക്ക് മാത്രം ചായുന്ന സന്ദർഭം. അവിടെ ബഹിഷ്കരിക്കപ്പെടുക എന്നത് ഏതു സ്ത്രീയെ സംബന്ധിച്ചിടത്തോളവും താങ്ങാൻ പറ്റാത്തതാകും. അവളെ ചിന്തിപ്പിക്കുന്ന രാത്രികളാവും അത്. അത്തരമൊരു ബഹിഷ്കരണം അവളുടെ മനസ്സ് മാറ്റുക തന്നെ ചെയ്തേക്കാം.
3 - അടിക്കുക - ആദ്യ രണ്ടു ഘട്ടങ്ങളും പരാജയപ്പെട്ടാലും കുടുംബം തകരരുത് എന്നനുശാസിക്കുന്ന ഖുർആൻ പിന്നെ കൽപ്പിക്കുന്നത് ശിക്ഷ നടപടികളാണ്. ഒരുപാട് വിമർശന വിധേയമായതും തെറ്റിദ്ധരിപ്പിക്കപ്പെട്ടതുമായ ഖുർആൻ വചനമാണ് ഇത്. "നിങ്ങളിൽ ഭാര്യമാരോട് നന്നായി പെരുമാറുന്നവരാണ് ഏറ്റവും നല്ലവർ" (ബുഖാരി, തീർമുദി) എന്ന് പഠിപ്പിക്കുന്ന ഇസ്ലാം സ്ത്രീയോട് മോശമായി പെരുമാറാൻ കല്പിക്കുകയില്ല എന്നത് തീർച്ചയാണല്ലോ."ഭാര്യമാരെ അടിക്കുന്നവർ മാന്യന്മാരല്ല" (അബൂദാവൂദ്, ഇബ്നുമാജ) എന്നും "നാണമില്ലേ നിങ്ങൾക്ക്? അടിമയെ അടിക്കുന്നത് പോലെ സ്വന്തം ഭാര്യയെ അടിക്കാൻ ; പിന്നെ അവളോടൊത്ത് ശയിക്കാനും" (മുസ്ലിം, അഹ്മദ്) എന്നും പഠിപ്പിച്ച പ്രവാചകന് അവതരിച്ച ഖുർആൻ വെറുതെ സ്ത്രീയെ അടിക്കാൻ കല്പിക്കുകയില്ല എന്നുറപ്പാണ്. വലിയ തിന്മ ഇല്ലാതെയാക്കാനുള്ള ശിക്ഷണമായാണ് അടിക്കാനുള്ള കല്പനയെ കാണേണ്ടത് എന്നർത്ഥം. അതാവട്ടെ അവൾക്ക് അഭിമാനക്ഷതം ഉണ്ടാകുന്ന രീതിയിൽ മുഖത്തോ മറ്റോ ആകരുത് എന്നും പ്രവാചക നിർദേശമുണ്ട്. അത് അവളെ അപമാനിക്കാനോ നിന്ദിക്കാനോ അല്ല മറിച്ച് നന്നാക്കാനും സംസ്കരിക്കാനുമാണ്. അധ്യാപകൻ വിദ്യാർത്ഥിയെ ശിക്ഷിക്കുന്നത് പോലെ ഒരു പരിശീലകന്റെ വികാരത്തോടെയുള്ള ശിക്ഷണമാണത്. പരസ്പരം സ്നേഹിച്ചു കഴിഞ്ഞിരുന്ന രണ്ടു പേർക്കിടയിൽ അത് വലിയ രീതിയിലുള്ള മാറ്റങ്ങൾ സൃഷ്ടിച്ചേക്കാം. ഇണയിൽ നിന്നുള്ള അത്തരമൊരു നീക്കം വീണ്ടു വിചാരത്തിനും ഖേദ പ്രകടനത്തിനു ഇടയാക്കിയേക്കാം.
ഇതെല്ലാം പരാജയപ്പെട്ടാലും വിവാഹ മോചനം ചെയ്യണമെന്നല്ല ഇസ്ലാം നിർദേശിക്കുന്നത്. മറിച്ച് അവർക്കിടയിൽ അനുരഞ്ജനത്തിനു വേണ്ടിയുള്ള ആത്മാർത്ഥമായ ശ്രമങ്ങൾ അവരുടെ കുടുംബാംഗളുടെ ഭാഗത്തു നിന്നും ഉണ്ടാകണം എന്നതാണ്. ഒരു പക്ഷെ തെറ്റ് ഭാര്യയുടെ ഭാഗത്ത് ആകാതിരിക്കാനും സാധ്യതയുണ്ടല്ലോ. അത്തരമൊരു പരിശ്രമം അവർക്കിടയിലുള്ള യഥാർത്ഥ പ്രശ്നങ്ങളെ കണ്ടെത്താനും അത് പരിഹരിക്കാനും സഹായകമായേക്കാം. വിശുദ്ധ ഖുർആൻ പറയുന്നു;
"ഇനി, അവര്‍ (ദമ്പതിമാര്‍) തമ്മില്‍ ഭിന്നിച്ച് പോകുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന പക്ഷം അവന്‍റെ ആള്‍ക്കാരില്‍ നിന്ന് ഒരു മദ്ധ്യസ്ഥനെയും അവളുടെ ആള്‍ക്കാരില്‍ നിന്ന് ഒരു മദ്ധ്യസ്ഥനെയും നിങ്ങള്‍ നിയോഗിക്കുക. ഇരു വിഭാഗവും അനുരഞ്ജനമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അല്ലാഹു അവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു." (വിശുദ്ധ ഖുർആൻ 4:35)
മുകളിൽ പറഞ്ഞ മുഴുവൻ സാധ്യതകളും അടയുമ്പോൾ വിവാഹ മോചനം സാധ്യമാക്കാൻ ഇസ്ലാം അനുവദിക്കുന്നു എന്നുള്ളത് സത്യമാണ്. ലോകത്തുള്ള എല്ലാ നിയമസംഹിതങ്ങളും അതനുവദിക്കുന്നുണ്ട്. പലതും വിവേചന രഹിതമായി പുരുഷന് സ്ത്രീയെ അടിച്ചമർത്താനുള്ള ഉപാധിയായിട്ടാണ് വിവാഹമോചനത്തെ കാണുന്നത്. പക്ഷെ ഇസ്ലാം കുടുംബബന്ധം നിലനിർത്താൻ ആവശ്യമായ മുഴുവൻ പ്രയത്നങ്ങളും ചെയ്യാൻ അവനെ പ്രേരിപ്പിക്കുന്നു. പരസ്പരമുള്ള സ്നേഹം വറ്റിപ്പോവുകയും ഐക്യം ഇല്ലാതെയാവുകയും മനസ്സുകൾ തമ്മിൽ അകലുകയും ചെയ്താൽ അവർക്ക് വിവാഹമോചനം തന്നെയാണ് ഉത്തമമായി ഉള്ളത്. അതിനനുവദിക്കാതിരിക്കുക എന്നത് മനുഷത്വപരമല്ല. എങ്കിലും ത്വലാഖ് അനുവദിക്കുന്നിടത്തും ചില നിബന്ധനകൾ ഇസ്ലാം മുന്നോട്ട് വെച്ചിട്ടുണ്ട്.
അതിലൊന്നാണ് ആർത്തവ കാലത്തുള്ള ത്വലാഖ്. അത് ഇസ്ലാം വിരോധിച്ചിട്ടുണ്ട്. സ്ത്രീയുടെ മാനസിക-ശാരീരിക നിലകളിൽ മാറ്റം വരുത്തുന്ന ഒരു സമയമാണ് ആർത്തവകാലം എന്നത് കൊണ്ട് തന്നെ ആ സമയത്ത് അവർ പിണങ്ങാൻ ഉള്ള സാധ്യത കൂടുതലാണ്. ലൈംഗികബന്ധം നിഷിദ്ധമായ ഇത്തരം സന്ദർഭങ്ങളിൽ അവർ തമ്മിലുള്ള പിണക്കം മാറാനുള്ള സാഹചര്യവും വിരളമാണ്. അത് കൊണ്ടാണ് ആർത്തവ കാലത്ത് ത്വലാഖ് പാടില്ല എന്ന് പ്രവാചകൻ (സ) പഠിപ്പിച്ചത്.
ഇനി ശുദ്ധി കാലത്ത് ഭാര്യയെ ത്വലാഖ് ചൊല്ലുന്ന പുരുഷൻ അവളെ വീട്ടിൽ നിന്ന് പുറത്താക്കാനോ അവൾ പുറത്തു പോകാനോ പാടുള്ളതല്ല. മൂന്നു ആർത്തവകാലം വരെ അവളെ ഭർതൃ ഗൃഹത്തിൽ 'ഇദ്ദ' ഇരിക്കേണ്ടതാണ്. ആർത്തവം നിലച്ചവർക്ക് മൂന്നു മാസവും ഗർഭിണിക്ക് പ്രസവം വരെയുമാണ് കാലാവധി.
"വിവാഹമോചിതര്‍ മൂന്നു തവണ മാസമുറ ഉണ്ടാവുംവരെ തങ്ങളെ സ്വയം നിയന്ത്രിച്ചു കഴിയണം. അല്ലാഹു അവരുടെ ഗര്‍ഭാശയങ്ങളില്‍ സൃഷ്ടിച്ചുവെച്ചതിനെ മറച്ചുവെക്കാന്‍ അവര്‍ക്ക് അനുവാദമില്ല." (വിശുദ്ധ ഖുർആൻ 2:228)
"നബിയേ, നിങ്ങള്‍ (വിശ്വാസികള്‍) സ്ത്രീകളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അവരെ നിങ്ങള്‍ അവരുടെ ഇദ്ദഃ കാലത്തിന് (കണക്കാക്കി) വിവാഹമോചനം ചെയ്യുകയും ഇദ്ദഃ കാലം നിങ്ങള്‍ എണ്ണികണക്കാക്കുകയും ചെയ്യുക. നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. അവരുടെ വീടുകളില്‍ നിന്ന് അവരെ നിങ്ങള്‍ പുറത്താക്കരുത്. അവര്‍ പുറത്തു പോകുകയും ചെയ്യരുത്. പ്രത്യക്ഷമായ വല്ല നീചവൃത്തിയും അവര്‍ ചെയ്യുകയാണെങ്കിലല്ലാതെ." (വിശുദ്ധ ഖുർആൻ 65:1)
ഇദ്ദ കാലഘട്ടത്തിൽ സ്ത്രീയും പുരുഷനും ഭാര്യാ ഭർത്താക്കന്മാർ ആയിട്ടല്ല ജീവിക്കേണ്ടത്. പരസ്പരം പിരിഞ്ഞു ഒരു വീട്ടിൽ കഴിയുകയും എന്നും കാണുകയും ചെയ്യുന്ന ഇവർ തമ്മിൽ വീണ്ടും അടുക്കാനും ഇരുവരുടെയും മനസ്സ് മാറാനുള്ള സാധ്യതയും കൂടുതലാണ്. അങ്ങനെ ഒരവസ്ഥ സംജാതമായാൽ ഇദ്ദ കാലഘട്ടത്തിൽ അവളെ തിരിച്ചെടുക്കുന്നതിൽ പുരുഷന് യാതൊരു തടസ്സവുമില്ല. പക്ഷെ ത്വലാഖ് ചൊല്ലുകയും ഇദ്ദ കാലം വരെ ഭർതൃ ഗൃഹത്തിൽ താമസിക്കുകയും എന്നിട്ടും അവർ തമ്മിൽ അടുക്കാനുള്ള സാധ്യത ഇല്ലാതെയാവുകയും ചെയ്താൽ പിന്നെ വിവാഹ മോചനം തന്നെയാണ് അഭികാമ്യം. അത് മാന്യമായി ആകണം എന്നും അവൾക്ക് മാന്യമായ പാരിതോഷികം നൽകണം എന്നും ഇസ്ലാം അനുശാസിക്കുന്നു.
"അങ്ങനെ അവര്‍ (വിവാഹമുക്തകള്‍) അവരുടെ അവധിയില്‍ എത്തുമ്പോള്‍ നിങ്ങള്‍ ന്യായമായ നിലയില്‍ അവരെ പിടിച്ച് നിര്‍ത്തുകയോ, ന്യായമായ നിലയില്‍ അവരുമായി വേര്‍പിരിയുകയോ ചെയ്യുക." (വിശുദ്ധ ഖുർആൻ 65:2)
"വിവാഹമോചിതര്‍ക്ക് ന്യായമായ നിലയില്‍ ജീവിതവിഭവം നല്‍കണം. ഭക്തന്മാരുടെ ബാധ്യതയാണിത്. " (വിശുദ്ധ ഖുർആൻ 2:241)
ആദ്യ ത്വലാഖിന് ശേഷം തന്റെ പ്രവൃത്തിയിൽ പശ്ചാത്താപം തോന്നുകയും അവളെ തിരിച്ചെടുക്കാനുള്ള മോഹം പുരുഷനിൽ ഉണ്ടാവുകയും മോചിതയായ സ്ത്രീ പുനർവിവാഹം ചെയ്യപ്പെട്ടിട്ടുമില്ലെങ്കിൽ അവളെ തിരിച്ചെടുക്കാൻ ഇസ്ലാം പുരുഷനെ അനുവദിക്കുന്നുണ്ട്. അങ്ങനെ തിരിച്ചെടുത്തതിനു ശേഷം വീണ്ടും വിവാഹ മോചനം ചെയ്യുകയാണെങ്കിൽ പിന്നീട് ഒരു പ്രാവശ്യം കൂടി മാത്രമേ അവളെ തിരിച്ചെടുക്കാനുള്ള അവകാശം പുരുഷനുള്ളൂ. മൂന്നാം തവണയും ത്വലാഖ് ത്വലാഖ് ചെയ്താൽ പിന്നെ അവളെ തിരിച്ചെടുക്കാനുള്ള അവകാശം അയാൾക്കില്ല. ഇതാണ് ഇസ്ലാമിലെ മൂന്നു ത്വലാഖുകൾ. മൂന്നും മൂന്നു പ്രാവശ്യമായി നടക്കുന്ന വിവാഹമോചനം.
"(മടക്കിയെടുക്കാന്‍ അനുമതിയുള്ള) വിവാഹമോചനം രണ്ടു പ്രാവശ്യം മാത്രമാകുന്നു. പിന്നെ ഒന്നുകില്‍ മര്യാദയനുസരിച്ച് കൂടെ നിര്‍ത്തുകയോ, അല്ലെങ്കില്‍ നല്ല നിലയില്‍ പിരിച്ചയക്കുകയോ ആണ് വേണ്ടത്....ഇനിയും (മൂന്നാമതും) അവന്‍ അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അതിന് ശേഷം അവളുമായി ബന്ധപ്പെടല്‍ അവന് അനുവദനീയമാവില്ല." (വിശുദ്ധ ഖുർആൻ 2:229-230)
യഥാർത്ഥത്തിൽ ഇസ്ലാമിലെ ത്വലാഖ് പുരുഷന് വേണ്ടിയുള്ളതാണെങ്കിലും അതിൽ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ട്. സ്നേഹത്തിന്റെ ഒരംശം എങ്കിലും അവരുടെ മനസ്സിൽ ഉണ്ടെങ്കിൽ മൂന്നു ത്വലാഖിന് മുൻപ് തന്നെ അവർ അതിന്റെ ഗൗരവം ഉൾക്കൊള്ളുകയും ഒരുമിച്ചു ജീവിക്കുകയും ചെയ്യും. അല്ലെങ്കിലും പിരിയണം എന്ന് നിർബന്ധമുള്ളവർക്ക് ഒരു ത്വലാഖ് തന്നെ ധാരാളമാണ്. ഇസ്ലാം ഒഴിച്ചുള്ള ദർശനങ്ങളും നിയമസംഹിതങ്ങളും വിവാഹമോചനത്തിനെ എളുപ്പമാക്കുമ്പോൾ ഇസ്ലാം അതിന് കർശന നിയന്ത്രണങ്ങളും നിബന്ധനകളും വെച്ച് അത് സാധ്യമാക്കുകയാണ് ചെയ്യുന്നത്.
എല്ലാം അറിയുന്ന അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവനും.