2010 ജനുവരി 2ആം തീയതി ആണെന്ന് തോന്നുന്നു ഞാൻ ആദ്യമായി വിമാനത്തിൽ യാത്ര ചെയ്തത്. മതവും ദൈവവും ദൈവസ്തിത്വവുമെല്ലാം എന്റെ ചിന്തകളെ ശക്തമായി സ്വാധീനിക്കാൻ തുടങ്ങിയ സമയമായിരുന്നു അത്. അത് കൊണ്ടുതന്നെ ആദ്യമായി അനുഭവിച്ച ആകാശകാഴ്ചകളുടെ കൗതുകത്തേക്കാൾ എന്നെ ചിന്തിപ്പിച്ചത് മനുഷ്യന്റെ നിസ്സാരതയെയും മനുഷ്യദൈവങ്ങളുടെ നിസ്സഹായതയേയുമായിരുന്നു. ദൈവം എന്നത് ആദികാരണമാണെങ്കിൽ, ഈ പ്രപഞ്ചം മുഴുവൻ സൃഷ്ടിച്ചവനാണെങ്കിൽ മനുഷ്യന്റെ ദൈവസങ്കല്പങ്ങൾ എത്രത്തോളം വ്യർത്ഥമാണെന്ന സന്ദേഹമായിരുന്നു.
മുഖ്യധാരാ മതങ്ങളെല്ലാം ദൈവത്തെയോ ദൈവങ്ങളെയോ കുറിച്ച് പ്രസ്താവിക്കുന്നുണ്ട്. മതവിശ്വാസികളാവട്ടെ അവയിൽ വിശ്വസിക്കുന്നവരുമാണ്. മതങ്ങൾ ദൈവത്തെക്കുറിച്ചും മരണാനന്തര ജീവിതത്തെക്കുറിച്ചും ചില സങ്കൽപ്പങ്ങൾ മുന്നോട്ട് വെക്കുന്നു. മനുഷ്യന്റെ ആത്മീയദാഹം കാണാൻ മതങ്ങൾക്ക് കഴിയുന്നു എന്നത് കൊണ്ട് തന്നെ അത് കാണാൻ കഴിയാതെപോയ ഭൗതിക ആദർശങ്ങളെയൊന്നും പൂർണമായും പുൽകാൻ മനുഷ്യന് കഴിഞ്ഞില്ല. അത് 'തിന്നുക, കുടിക്കുക, ആനന്ദിക്കുക' എന്ന മുതലാളിത്ത സിദ്ധാന്തമായാലും മതത്തെ ലഹരിയായി കണ്ട മാർക്സിസമായാലും ശരി.
എന്തിനു ജനിച്ചു എങ്ങനെ ജനിച്ചു എന്നറിയാൻ നാളെയുണ്ടാവുമോ എന്നുറപ്പില്ലാത്ത ഈ ജീവിതത്തിന്റെ യാഥാർഥ്യത്തെ കുറിച്ചറിയാൻ ഭൗതികവാദികളും, നാം ഭരമേല്പിക്കുന്ന പ്രാർത്ഥിക്കുന്ന ശക്തി ഏതാണെന്നറിയാൻ വിശ്വാസികളും മതത്തെ ചർച്ചാ വിഷയമാക്കേണ്ടതുണ്ട് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. മതം എന്നത് മനസ്സിന്റെ ഉള്ളിൽ സ്വകാര്യമായി ഒളിപ്പിച്ചു വെക്കേണ്ട ഒന്നാണോ എന്ന് നാം ചിന്തിക്കേണ്ടതുണ്ട്. ജീവിതത്തിലെ ഓരോ തീരുമാനങ്ങളും ചിന്തിച്ചെടുക്കുന്ന നമുക്ക് മതം മാത്രം എന്ത് കൊണ്ട് പാരമ്പര്യമായി കിട്ടിയ അന്ധതയാവുന്നു എന്ന് ചിന്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഓർക്കുക അവിടെ പ്രതിക്കൂട്ടിലാവുന്നത് നമ്മുടെ ദൈവ സങ്കല്പവും തോൽക്കുന്നത് നമ്മുടെ പ്രാർത്ഥനകളുമാവും!
മുഖ്യധാരാ മതങ്ങളെല്ലാം ദൈവത്തെയോ ദൈവങ്ങളെയോ കുറിച്ച് പ്രസ്താവിക്കുന്നുണ്ട്. മതവിശ്വാസികളാവട്ടെ അവയിൽ വിശ്വസിക്കുന്നവരുമാണ്. മതങ്ങൾ ദൈവത്തെക്കുറിച്ചും മരണാനന്തര ജീവിതത്തെക്കുറിച്ചും ചില സങ്കൽപ്പങ്ങൾ മുന്നോട്ട് വെക്കുന്നു. മനുഷ്യന്റെ ആത്മീയദാഹം കാണാൻ മതങ്ങൾക്ക് കഴിയുന്നു എന്നത് കൊണ്ട് തന്നെ അത് കാണാൻ കഴിയാതെപോയ ഭൗതിക ആദർശങ്ങളെയൊന്നും പൂർണമായും പുൽകാൻ മനുഷ്യന് കഴിഞ്ഞില്ല. അത് 'തിന്നുക, കുടിക്കുക, ആനന്ദിക്കുക' എന്ന മുതലാളിത്ത സിദ്ധാന്തമായാലും മതത്തെ ലഹരിയായി കണ്ട മാർക്സിസമായാലും ശരി.
എന്തിനു ജനിച്ചു എങ്ങനെ ജനിച്ചു എന്നറിയാൻ നാളെയുണ്ടാവുമോ എന്നുറപ്പില്ലാത്ത ഈ ജീവിതത്തിന്റെ യാഥാർഥ്യത്തെ കുറിച്ചറിയാൻ ഭൗതികവാദികളും, നാം ഭരമേല്പിക്കുന്ന പ്രാർത്ഥിക്കുന്ന ശക്തി ഏതാണെന്നറിയാൻ വിശ്വാസികളും മതത്തെ ചർച്ചാ വിഷയമാക്കേണ്ടതുണ്ട് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. മതം എന്നത് മനസ്സിന്റെ ഉള്ളിൽ സ്വകാര്യമായി ഒളിപ്പിച്ചു വെക്കേണ്ട ഒന്നാണോ എന്ന് നാം ചിന്തിക്കേണ്ടതുണ്ട്. ജീവിതത്തിലെ ഓരോ തീരുമാനങ്ങളും ചിന്തിച്ചെടുക്കുന്ന നമുക്ക് മതം മാത്രം എന്ത് കൊണ്ട് പാരമ്പര്യമായി കിട്ടിയ അന്ധതയാവുന്നു എന്ന് ചിന്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഓർക്കുക അവിടെ പ്രതിക്കൂട്ടിലാവുന്നത് നമ്മുടെ ദൈവ സങ്കല്പവും തോൽക്കുന്നത് നമ്മുടെ പ്രാർത്ഥനകളുമാവും!
No comments:
Post a Comment